കവിതയും ഞാനും
പ്രണയമെന്നും നിന്നോടായിരുന്നു
നാല്ക്കവലകളിൽ വഴി പിരിഞ്ഞിട്ടും
പിന്നേയും കൂട്ടു വന്നവനോട്
കാറ്റിൽ മുല്ലപ്പൂ മണമായ് തീർന്നവനോട്
നിറങ്ങൾ കൊണ്ട് മഴവില്ല് തീർത്തവനോട്
ഉത്സവത്തിരക്കിൽ കൈവിടാത്തവനോട്
കറുപ്പിനെ അക്ഷരങ്ങളാക്കിയവനോട്
പെരുമഴയിൽ കൂടെ നനയാനിറങ്ങിയവനോട്
പുളിയിലയുടെ തണലൊരുക്കിയവനോട്
മുഖം ചുളിക്കാത്ത കേൾവിക്കാരനോട്
കഥ പറഞ്ഞ് തോളിലുറക്കിയവനോട്
പ്രണയമെന്നും നിന്നോടായിരുന്നു
പതിറ്റാണ്ടുകൾ കൂടെ നടന്ന്
കവിതയായി തീർന്നവനോട്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ